ആഴത്തിൽ വേരുപൊട്ടി മുളച്ച്
വെള്ളത്തിൽ നിന്ന് തല മുകളിലേയ്ക്കിട്ട്
ആകാശത്തേയ്ക്ക്,
കഴുത്തു തണുപ്പിച്ച് താമര.
പരലുകൾ ഇക്കിളിയാക്കി,
ഞണ്ടുകളാൽ പുണർന്ന്.
അതിനും താഴെ,
നിന്ദ്യമായ നിദ്രപുൽകി
പായലുകൾ ആഴങ്ങൾ പൂണ്ടു.
ഹൃദയം കൊത്തിപ്പറിച്ച്
പാമ്പുകൾ
താമരയെ പുണർന്നു.
സൂര്യൻ നീട്ടിക്കൊടുത്ത
സ്വർണ്ണനൂലുകൾ
പായലോളമെത്തുന്നുണ്ട്.
താമരയേയും കടന്ന്.
ഇപ്പോൾ താമരയ്ക്ക്;
തലകുമ്പിട്ട്
വെള്ളത്തിനടിയിലേയ്ക്ക്
പോയാൽ കൊള്ളാമെന്നുണ്ട്.
പായലിനെപ്പോലെ.
———————–
*താമരക്കുമ്പിളല്ലോ മമഹൃദയം!

