മമഹൃദയം*

ആഴത്തിൽ വേരുപൊട്ടി മുളച്ച്
വെള്ളത്തിൽ നിന്ന് തല മുകളിലേയ്ക്കിട്ട്
ആകാശത്തേയ്ക്ക്,
കഴുത്തു തണുപ്പിച്ച് താമര.
പരലുകൾ ഇക്കിളിയാക്കി,
ഞണ്ടുകളാൽ പുണർന്ന്.

അതിനും താഴെ,
നിന്ദ്യമായ നിദ്രപുൽകി
പായലുകൾ ആഴങ്ങൾ പൂണ്ടു.
ഹൃദയം കൊത്തിപ്പറിച്ച്
പാമ്പുകൾ
താമരയെ പുണർന്നു.

സൂര്യൻ നീട്ടിക്കൊടുത്ത
സ്വർണ്ണനൂലുകൾ
പായലോളമെത്തുന്നുണ്ട്.
താമരയേയും കടന്ന്.

ഇപ്പോൾ താമരയ്ക്ക്;
തലകുമ്പിട്ട്
വെള്ളത്തിനടിയിലേയ്ക്ക്
പോയാൽ കൊള്ളാമെന്നുണ്ട്.
പായലിനെപ്പോലെ.

———————–
*താമരക്കുമ്പിളല്ലോ മമഹൃദയം!

മൊണാലിസ: നിഗൂഢതയിൽ ‘വരഞ്ഞു’തീരാത്ത സുന്ദരി

വായിച്ചതും, കേട്ടതും അറിഞ്ഞതുമായ വസ്തുതകളെ ചേർത്ത് വയ്ക്കുകയും പല റെഫറൻസുകളെയും മലയാളത്തിലാക്കുകയുമാണ് പ്രധാനമായും അവലംബിച്ചിരിക്കുന്നത്. വ്യക്തിപരമായ നിരീക്ഷണങ്ങളോ താല്പര്യങ്ങളോ ഉൾപെടുത്തിയിട്ടില്ല.

മൊണാലിസ

മോണലിസ (mona Lisa) എന്നറിയപ്പെടുന്ന ഡാവിഞ്ചി പെയിന്റിംഗിന്റെ യഥാർത്ഥപേര് (Monna Lisa) എന്നായിരുന്നു. ഇറ്റാലിയനിൽ മഡോണ എന്നതിന്റെ (my lady) ചുരുക്കമാണ് മോണ (Monna). മോണലിസയുടെ ഫ്രഞ്ച് നാമകരണം La Joconde എന്നാണ്, ഇറ്റാലിയനിൽ La Gioconda എന്നും. The merry one എന്നാണർത്ഥം വന്നത് പുഞ്ചിരിയെ (നിഗൂഢമായ പുഞ്ചിരി) അടിസ്ഥാനമാക്കിയാണ്. ഇംഗ്ലീഷിൽ നാമകരണം ചെയ്യപ്പെട്ടപ്പോൾ സംഭവിച്ച തെറ്റാണ് Mona Lisa (Actual was Monna Lisa) എന്നായി ചുരുങ്ങിയതിനു കാരണം എന്ന് പറയപ്പെടുന്നു. പണക്കാരനായ ഒരു ഫ്ലോറന്റൈൻ മെർച്ചന്റിന്റെ ഭാര്യ Lisa Gherardini എന്ന യുവതിയാണ് മോണാലിസ. ചിത്രം വരയ്ക്കുന്ന സമയത്ത് അവർക്ക് 24 വയസുണ്ടായിരുന്നു. അവരുറ്റെ ജന്മദിനം ചൊവാഴ്ചയായിരുന്നതിനാൽ പാരിസിലെ ലൂവർ (Louvre in Paris മോണലിസ പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലം) ചൊവാഴ്ചദിവസങ്ങളിൽ അവധിയാണ്. Details »

നമ്മുടേതല്ലാത്ത ആകാശവും ഭൂമിയും

ചവറുകളുടെ പെരുക്കത്തിന്റെ,
പുകതീർക്കുന്ന മറകളുടെ,
അധ്യായങ്ങൾ ഓസോണുകളിൽ
തീരുന്നില്ല.

വൃത്തിയുടെ താദാത്മ്യങ്ങളിലേയ്ക്ക്
ഒരു കാക്കയുടെ കൌതുകത്തോടെ
ഊളിയിട്ട് പോകുമ്പോഴും,
കറകൾ അവശേഷിക്കുകയാണ്.

Details »

നീയും ഞാനുമായേതു ശൃംഖല

പൂരിപ്പിക്കപ്പെടാതെ പോയ ഒരു പ്രണയമുണ്ടെനിക്ക്
പൂരിപ്പിക്കപ്പെടാതെ പോയ ഒരു മരണമുണ്ടെനിക്ക്..
അതിനിടയിലൊരു ജീവിതവും,- ഗിരീഷ് പുത്തഞ്ചേരി

Details »

ആ സ്മരണക്കോളാമ്പികള്‍

ആ സ്മരണക്കോളാമ്പികള്‍
ഇന്ന് വാര്‍ദ്ധക്യത്തിനുമുന്‍പേ
വായ്‌പുണ്ണുവന്ന്
മരിച്ചവന്റെ വീട്ടുകാര്‍
വിറ്റുകളഞ്ഞു.

എരിഞ്ഞുതീര്‍ന്ന
ചാരതുണ്ടുകള്‍ ചിതറിച്ച
സ്ഫടികപാത്രത്തില്‍
ചുമച്ചുതെറിച്ച അവസാനത്തെ
തുള്ളികള്‍, ആരോ
തുടച്ചുകളഞ്ഞു.

ആഢംബരത്തിന്റെ
എല്ലാസ്മരണികകളും
ഒന്നൊന്നായി കുടിയൊഴിഞ്ഞു.

നാലുംകൂട്ടിയമുറുക്കും,
തെറുത്തതില്‍ തിരുകിയ വലിയും;
ഡര്‍ബാറും കഴിഞ്ഞ്
കാലവും കഴിഞ്ഞു.

Details »

മൂന്നുകഥകൾ

കാവൽ  :

മൊബൈലിന്റെ ബെല്ലടിക്കുന്നു.

ഭാര്യയാണ്. പകപ്പിന്റെ സ്വരം.
വീട്ടിൽ നിന്ന് കള്ളൻ കയറിയെന്ന്! ദൈവമേ ആർക്കെങ്കിലും?
ഇല്ല. ഭാഗ്യം. ആകെക്കൂടി കരുതിവച്ചിരുന്ന കുറെ പണം അയാൾകൊണ്ടുപോയി. ആരെയും ഉപദ്രവിച്ചിട്ടില്ല. രാത്രിയാണ്, എങ്ങനെ വീട്ടിലെത്തും. അയാൾ ഉൽകണ്ഠപ്പെട്ടു. വിഷു അടുത്തുവരുന്നു. കാശിന്റെ നൂറായിരം ആവശ്യങ്ങൾ. എന്തുചെയ്യും?

“സെക്യൂരിറ്റീ, എക്സ്ക്യൂസ് മി, ഈ കാർഡ് വർക്കാകുന്നില്ല.” ശബ്ദം കേട്ട് അയാൾ എ‌ടി‌എം കൌണ്ടറിന്റെ അകത്തേയ്ക്ക് ചെന്നു. കാർഡ് തിരിച്ചിട്ടതാവണം. വീണ്ടും ഒന്നുകൂടിയിട്ടപ്പോൾ മെഷീനിൽ ഡിക്ടക്റ്റ് ചെയ്തു. അയാൾ പുറത്ത് കസേരയിൽ വന്ന് വീണ്ടും വീടിനെയോർത്ത് വേപഥുപൂണ്ടു. നേരമൊന്നുവെളുത്തിരുന്നെങ്കിൽ…

Details »

Bad Behavior has blocked 14 access attempts in the last 7 days.